രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു: നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് അരങ്ങേറ്റം

രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു: നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് അരങ്ങേറ്റം

കൊളംബോ: പരമ്ബരയിലെ രണ്ടാം ടി20 മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബോളിങ് തിരഞ്ഞെടുത്തു. ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്ത്യന്‍ താരം കൃണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

കൃണാലുമായി അടുത്ത സമ്ബര്‍ക്കത്തില്‍ വന്ന എട്ടു താരങ്ങളെയും ഒഴിവാക്കിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യക്കായി നാല് താരങ്ങളാണ് ഇന്ന് അരങ്ങേറ്റം കുറിക്കുന്നത്. ശിഖര്‍ ധവാന്‍ തന്നെയാണ് ക്യാപ്റ്റന്‍.

ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, ഋതുരാജ് ഗെയ്ക്‌വാദ്, ചേതന്‍ സക്കറിയ എന്നീ താരങ്ങളാണ് ഇന്ന് ടി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദാണ് ധവാനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക, വണ്‍ ഡൗണായി ദേവദത്ത് ഇറങ്ങും. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. ആകെ അഞ്ച് ബാറ്റ്‌സമന്മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (കീപ്പര്‍), നിതീഷ് റാണ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ചേതന്‍ സകരിയ, വരുണ്‍ ചക്രവര്‍ത്തി

ശ്രീലങ്കന്‍ ടീം: അവിഷ്ക ഫെര്‍ണാണ്ടോ, ബിനോദ് ഭാനുക്ക (കീപ്പര്‍), ധനഞ്ജയ ഡി സില്‍വ, സദീര സമരവിക്രമ, ദസുന്‍ ശനക (ക്യാപ്റ്റന്‍), രമേശ് മെന്‍ഡിസ്, വാനിന്ദു ഹസാരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉഡാന, അകില ധനഞ്ജയ, ദുഷ്മന്ത ചമീര