ശിവലിംഗം കണ്ടെത്തിയെന്നത് അഭ്യൂഹമെന്ന് മസ്ജിദ് കമ്മിറ്റി; ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കൽ ഇന്നും തുടരും

ശിവലിംഗം കണ്ടെത്തിയെന്നത് അഭ്യൂഹമെന്ന് മസ്ജിദ് കമ്മിറ്റി; ഗ്യാൻവാപി മസ്ജിദ് കേസിൽ വാദം കേൾക്കൽ ഇന്നും തുടരും

വാരാണസി: ഗ്യാൻവാപി മസ്ജിദ് കേസിൽ (Gyanvapi Masjid case)  വാരാണസി ജില്ലാ കോടതിയിലെ വാദം കേൾക്കൽ ഇന്നും തുടരും. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു. മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടു. സർവേ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകി. അതേസമയം, ഗ്യാൻവാപി കേസിൽ പരാതി നൽകിയവരുടെ കൈയിൽ തെളിവില്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. തെളിവില്ലാത്ത ഹർജി തുടക്കത്തിലേ തള്ളണമായിരുന്നു. പരാതിയിലെ വൈരുദ്ധ്യങ്ങൾ കോടതിയെ രേഖാമൂലം അറിയിച്ചെന്ന് മസ്ജിദ് കമ്മിറ്റി വ്യക്തമാക്കി.