ഖത്തറിലെത്തിയ യു.എ.ഇ യാത്രക്കാര്‍ക്ക് ആശ്വാസം

ഖത്തറിലെത്തിയ യു.എ.ഇ യാത്രക്കാര്‍ക്ക് ആശ്വാസം

ദോഹ: ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് യാത്രാനുമതി നല്‍കിയപ്പോള്‍ മുതല്‍ ഉയര്‍ന്നുകേട്ട സംശയങ്ങള്‍ക്ക് ആശ്വാസമാണ് യു.എ.ഇ സര്‍ക്കാറിന്‍െറ പുതിയ അറിയിപ്പ്. ഖത്തര്‍ ഉള്‍പ്പെടെ മൂന്നാമതൊരു രാജ്യത്തെ ഇടത്താവളമാക്കി ദുബൈയിലേക്ക് പറക്കാനായി എത്തിയവര്‍ക്ക് 14 ദിവസം തികയും മുേമ്ബ ലക്ഷ്യത്തിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്. ജൂലൈ പകുതിയോടെ തന്നെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ ദുബൈ ലക്ഷ്യംവെച്ച്‌ ദോഹയിലെത്തിയിരുന്നു. ഇവരുടെ യാത്ര തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ആഗസ്റ്റ് മൂന്നിന് യാത്രാനിയന്ത്രണങ്ങള്‍ നീക്കുന്നതായി ദുബൈയില്‍നിന്ന് ഉത്തരവിറങ്ങിയത്. അഞ്ചാം തീയതി മുതല്‍ ഇന്ത്യയില്‍നിന്ന് നേരിട്ട് വിമാന യാത്ര അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്.

എന്നാല്‍, അതിന് മുേമ്ബ ദോഹയിലെത്തുകയും ഹോട്ടല്‍ ക്വാറന്‍റീനില്‍ പ്രവേശിക്കുകയും ചെയ്തവര്‍ അക്ഷരാര്‍ഥത്തില്‍ പെട്ടു.ദിവസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് യാത്ര ചെയ്യാനുള്ള അവസരം നഷ്ടമായി എന്നു മാത്രമല്ല, ആഗസ്റ്റ് രണ്ടിനും മൂന്നിനും ഓണ്‍ അറൈവല്‍ വിസയിലെത്തിയവര്‍ ഖത്തറില്‍ ഹോട്ടല്‍ ക്വാറന്‍റീനിലുമായി. നേരിട്ടുള്ള യാത്രയുമായി താരതമ്യം ചെയ്യുേമ്ബാള്‍ ഇരട്ടിയിലേറെ സാമ്ബത്തിക ബാധ്യതയും. ഇങ്ങനെ കുടുങ്ങിയവര്‍ക്കുള്ള ആശ്വാസമാണ് വെള്ളിയാഴ്ചയിലെ തീരുമാനം.

യാത്രാവിലക്ക് നീങ്ങുന്നതിനുമുമ്ബ് യു.എ.ഇയിലേക്ക് വരാനായി വിവിധ രാജ്യങ്ങളിലെത്തിയവര്‍ക്ക് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കാതെതന്നെ യാത്ര ചെയ്യാമെന്നാണ് എയര്‍ അറേബ്യ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. ദുബൈ യാത്രക്കാര്‍ക്ക് ജി.ഡി.ആര്‍.എഫ്.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവര്‍ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആര്‍ പരിശോധന ഫലം, റാപിഡ് ടെസ്റ്റ് ഫലം എന്നിവയാണ് ഇത്തരം യാത്രക്കാര്‍ക്ക് ആവശ്യമായി വരുക.

അറിയിപ്പ് വന്നതിനുപിന്നാലെ യാത്രാ നടപടികള്‍ക്കായുള്ള തിടുക്കത്തിലാണ് ദുബൈ യാത്രക്കാര്‍.യാത്രക്ക് മുമ്ബ് ഏറ്റവും വേഗത്തില്‍ റാപിഡ് ടെസ്റ്റ് ലഭ്യമാവുന്ന ലാബുകള്‍ തേടി അന്വേഷണവും ടിക്കറ്റിനായുള്ള ഓട്ടവും സജീവമായി.