യുവാവിനെ കൊന്ന് കാൽപാദം വെട്ടിയെറിഞ്ഞ സംഭവം: ഒരാൾ കസ്റ്റഡിയിൽ.

യുവാവിനെ കൊന്ന് കാൽപാദം വെട്ടിയെറിഞ്ഞ സംഭവം: ഒരാൾ കസ്റ്റഡിയിൽ.

തിരുവനന്തപുരം: പോത്തൻകോട്ട് സുധീഷിന്റെ കൊലപാതകത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

ശനിയാഴ്ച രാത്രിമുതൽ പോലീസ് തിരുവനന്തപുരം ജില്ലയിലെ പല കേന്ദ്രങ്ങളിലായി പരിശോധന നടത്തി വരികയായിരുന്നു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിൽ 12 പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം ബൈക്കിലും ഓട്ടോറിക്ഷയിലുമായി രക്ഷപ്പെടുകയായിരുന്നു. ഈ വാഹനങ്ങൾ ഇന്നലെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലും പോത്തൻകോട്ടും കഴക്കൂട്ടത്തും വ്യാപകമായ വാഹന പരിശോധന പോലീസ് നടത്തിയിരുന്നു. പ്രതികൾ ഒളിക്കാൻ സാധ്യതയുള്ള കേന്ദ്രങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷ് (35) ആണ് വെട്ടേറ്റ് മരിച്ചത്. സുധീഷിന്റെ കാൽ വെട്ടിയെടുത്തശേഷം അക്രമികൾ ബൈക്കിൽ കൊണ്ടുപോയി അര കിലോമീറ്റർ അകലെ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.