ഒളിച്ചോടി വിവാഹം; പെൺകുട്ടിയുടെ‍ ബന്ധുക്കള് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഒളിച്ചോടി വിവാഹം;  പെൺകുട്ടിയുടെ‍ ബന്ധുക്കള് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി

ന്യൂഡൽഹിയിലെ സാഗർപുരിൽ  ഒളിച്ചോടിയതിന് പെൺകുട്ടിയുടെ ബന്ധുക്കൾ 22 കാരനായ യുവാവിനെ മർദിക്കുകയും ജനനേന്ദ്രിയം വിച്ഛേദിക്കുകയും ചെയ്തതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തതായും അഡീഷണൽ ഡിസിപി പ്രശാന്ത് ഗൗതം പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

'കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞങ്ങൾ വിവാഹിതരായി. അതിനുശേഷം ബുധനാഴ്ച ഞങ്ങൾ ഇരുവരും രജൗരി ഗാർഡൻ പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്താൻ പോയി. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഞങ്ങളെ രണ്ട് പേരെയും ആക്രമിക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് പുറത്ത് നിന്ന് ഞങ്ങളെ ബലമായി സാഗർപൂരിലെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.' ആക്രമിക്കപ്പെട്ട യുവാവ് പറഞ്ഞു.