കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ല, ചികിത്സ സഹായം വിവാദമാക്കരുതെന്ന് മന്ത്രിയുടെ അഭ്യര്‍ത്ഥന..

കെപിഎസി ലളിതയ്ക്ക് വലിയ സമ്പാദ്യമില്ല, ചികിത്സ സഹായം വിവാദമാക്കരുതെന്ന് മന്ത്രിയുടെ അഭ്യര്‍ത്ഥന..

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഈ  ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലന്നു  മന്ത്രി വി അബ്ദുറഹിമാന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും കരുതുന്നതുപോലെ കെ പി എസ് സീ  ലളിതയ്ക്ക് ഭീമമായ സമ്പാദ്യമില്ലെന്നു അദ്ദേഹം പറയുന്നു. അഭിനയത്തിലൂടെ കിട്ടുന്നത് വളരെ തുച്ഛമായ തുക മാത്രമാണെന്നും മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു. കൂടാതെ കെ പീ എസ് സീ ലളിതയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന അപേക്ഷ ലഭിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി കൈക്കൊണ്ടതെന്ന് അദ്ദേഹം വിശദമാക്കി. ഇത്തരത്തില്‍ സാധാരണക്കാരായ പലരെയും സര്‍ക്കാര്‍ സഹായിക്കാറുണ്ട്. 

ഒരിയ്ക്കലും കേരള സര്‍ക്കാര്‍ കലാകാരന്‍മാരെ കൈയൊഴിയില്ല. കലാകാരന്മാര്‍ നാടിൻ്റെ സ്വത്താണ്. കായിക താരങ്ങളായാലും സാംസ്‌കാരിക മേഖലയിലുള്ളവരായാലും നിലപാട് ഇത് തന്നെയാണ്. ചികിത്സയുടെ ആവശ്യത്തിന് ആര് മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്താലും അവരെ സര്‍ക്കാര്‍ സഹായിക്കും. കൂടാതെ പാവപ്പെട്ടവരേയും സര്‍ക്കാര്‍ കൈയൊഴിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയും കൂടുതല്‍ വിദാദം ഉണ്ടാക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.